ന്യൂഡല്‍ഹി: നടപടിക്രമങ്ങൾ പാലിക്കാതെ അനാഥ കുഞ്ഞുങ്ങളെ വിട്ടു പണമാക്കിയ സംഭവത്തിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 61 വയസ്സുള്ള സിസ്റ്റർ കോൺസിലിയയും മറ്റൊരു മിഷനറീഷ് ചാരിറ്റി പ്രവർത്തകയായ സിസ്റ്ററുമാണ് ഇപ്പോൾ റിമാൻഡിൽ ഉള്ളത്. ഇവർക്ക് ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യ ഹർജി കൊടുത്തത്. എന്നാൽ ഗുരുതരമായ കുറ്റം ആയതിനാൽ തന്നെ കോടതി ഇത് നിരാകരിക്കുകയായിരുന്നു. 1,40,000 രൂപയ്ക്ക് മിഷണറീസ് ഓഫ് ചാരിറ്റിക്കാര്‍ വിറ്റ 14 ദിവസം പ്രായമായ കുട്ടിയെ സംസ്ഥാന ശിശു സംരക്ഷണ സമിതി കണ്ടെത്തിയിരുന്നു.
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ കുട്ടികളില്ലാത്ത ഉത്തര്‍പ്രദേശിലുള്ള ദമ്പതികള്‍ക്ക് ശിശുഭവന് നവജാത ശിശുവിനെ വില്‍ക്കുകയായിരുന്നു. വിദേശ ധനസഹായങ്ങള്‍ അനധികൃതമായി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടികളെ ദത്തെടുക്കുന്നതും ദത്തു നല്‍കുന്നതും മിഷണറീസ് ഓഫ് ചാരിറ്റി 2015ല്‍ നിര്‍ത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും അനാഥരായ കുട്ടികളെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ശിശുഭവനുകളില്‍ നിന്ന് പണം വാങ്ങി വിറ്റിട്ടുണ്ടെന്നാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന റാഞ്ചിയിലെ സന്നദ്ധ സംഘടനയിലെ വൈദ്യനാഥ് കുമാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിലവില്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ശിശുക്ഷേമ സമിതികളും നിര്‍ബന്ധമായും കേറയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്രം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ 2300 ശിശുക്ഷേമ സമിതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാക്കിയുള്ള നാലായിരത്തോളം സമിതികള്‍ ഇനിയും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷന്റെ കണക്ക് പ്രകാരം രാജ്യമൊട്ടാകെയുള്ള ശിശുക്ഷേമസമിതികളിലായി 2.30 ലക്ഷം കുട്ടികള്‍ അധിവസിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ മിഷണറി ഹോമുകളിലും പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടെ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കേന്ദ്രത്തില്‍ നിന്ന് നൂറുകണക്കിന് കുഞ്ഞുങ്ങളെ വിറ്റ സംഭവത്തില്‍ സിസ്റ്റർ കോൺസെലയുടെ കുറ്റസമ്മതവും ഇവർക്ക് തിരിച്ചടിയായിട്ടുണ്ട്.മൂന്ന് കുട്ടികളെ വിറ്റുവെന്നും മറ്റൊരു കുട്ടിയെ സൗജന്യമായി നല്‍കിയെന്നുമാണ് കുറ്റസമ്മത മൊഴിയിലുള്ളത്.2015 മുതല്‍ 450 ഗര്‍ഭിണികളാണ് റാഞ്ചിയിലെ അഭയകേന്ദ്രത്തില്‍ പ്രസവിച്ചത്. ഇതില്‍ 170 പേരുടെ പ്രസവം സംബന്ധിച്ച രേഖകള്‍ മാത്രമേ കേന്ദ്രത്തിന്റെ കൈവശമുള്ളൂ.
ബാക്കിയുള്ള കുട്ടികളെ എന്തു ചെയ്തെന്ന കണക്കില്ലെന്ന് ഝാര്‍ഖണ്ഡിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിയിരുന്നു. റാഞ്ചി കേന്ദ്രത്തില്‍ നിന്ന് നവജാത ശിശുക്കളെ സ്ഥിരമായി വിറ്റിരുന്നതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നു.
Discussion about this post