താക്കുര്നഗര്(ബംഗാള്‍): പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കിടെ അനിയന്ത്രിതമായ ജനത്തിരക്ക്. തിരക്ക് നിയന്ത്രിക്കാൻ സംഘാടകർക്ക് പോലും കഴിഞ്ഞില്ല. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. നിങ്ങള്‍ എങ്ങനെയെങ്കിലും ആളുകള്‍ക്ക് സൗകര്യമൊരുക്കണമെന്ന് പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി പറയുന്നുണ്ടായിരുന്നു. സദസില്‍ ഉള്ക്കൊള്ളുന്നവരേക്കാള് കൂടുതല്‍ ആളെത്തിയതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ജനങ്ങള്‍ ബിജെപിയോട് പ്രകടിപ്പിക്കുന്ന സ്നേഹം കണ്ട് മമത ബാനര്‍ജി പരിഭ്രാന്തയാണെന്നും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം നല്കി പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്തിനാണ് ‘ദീദി’യും അവരുടെ പാര്‍ട്ടിയും ബിജെപിയ്ക്കെതിരെ അക്രമം ആസൂത്രണം ചെയ്യുന്നതെന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്നേഹം കണ്ട് അവര്‍ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതും.” മോദി പറഞ്ഞു,
പശ്ചിമ ബംഗാളിലെ താക്കൂര്‍ നഗറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നാലുവര്‍ഷമായി സര്‍ക്കാര്‍ ശ്രമിച്ചത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടിയാണ്. പുതിയ ബഡ്ജറ്റ് പ്രകാരം ഓരോ കര്‍ഷകനും 6000രൂപ വീതമാണ് ബാങ്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് എത്തുക. കര്‍ഷകരുടെ ഉന്നമനത്തിനായി നീതിപൂര്‍വ്വമായ നടപടികള്‍ മാത്രമേ തന്റെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ പൗരത്വ ഭേതഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് താന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രത്തിന് ശേഷം പലയിടങ്ങളിലായി ചിതറി തെറിച്ച് പോയ ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അവരില്‍ ഹിന്ദുവും സിഖുകാരനും പാര്സിയും ക്രിസ്ത്യനും എല്ലാവരുമുണ്ട്. അവര്‍ക്ക് വേണ്ടിയാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post