തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് പുനഃസ്ഥാപിച്ച് നല്‍കണമെന്ന് ബിജെപി ഒ രാജഗോപാല്‍ എംഎല്‍എ നിയമ സഭയില്‍ ആവശ്യപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ രാജഗോപാല്‍ ഇക്കാര്യം ഉന്നയിച്ചത്. പുരാതന കാലത്ത് മലയരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ വിശദമാക്കി.
എന്നാൽ വിളക്ക് കത്തിക്കുന്ന അവകാശം മലയരയർക്ക് തിരികെ നൽകണമെന്ന വാദത്തെ സർക്കാർ മറ്റൊരു രീതിയിലാണ് കാണുന്നത്. പ്രത്യേക തല്പര കക്ഷികൾ ശബരിമലയെ വിവാദ ഭൂമിയാക്കി തകർക്കാനാണ് ശ്രമം. ശബരിമല മലയരയരുടെ ക്ഷേത്രമായിരുന്നു എന്ന തരത്തിൽ കമ്യൂണിസ്റ്റ് അനുകൂലികളായ ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞിരുന്നു. മകരവിളക്ക് സംബന്ധിച്ച് ഇതുവരെ പുറത്ത് വരാത്ത രഹസ്യമാണ് വെളിപ്പെടുത്തുന്നതെന്ന് എ കെ ബാലന് പറഞ്ഞു.
നേരത്തെ അയ്യപ്പന് മലയരനായിരുന്നുവെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നും പി കെ സജീവ് പറഞ്ഞിരുന്നു. എന്നാൽ പാരമ്പരാവകാശമായി ശബരിമലയിലെ പൊന്നമ്പലമേട്ടിൽ വിളക്ക് തെളിയിച്ചിരുന്ന മലയരയ സമൂഹം ക്ഷേത്രത്തിന്റെ അവകാശം ഉന്നയിച്ചിട്ടുമില്ല.
വിശ്വഹിന്ദു പരിഷത്തും സംഘപരിവാറും ദേവസ്വം ബോർഡ് മലയരയരിൽ നിന്ന് തട്ടിപ്പറിച്ച മകരവിളക്ക് കത്തിക്കൽ അവകാശം തിരിച്ചു നൽകണമെന്ന് ആദ്യം മുതലേ ആവശ്യപ്പെടുന്നവർ ആണ്.
Discussion about this post