തളിപ്പറമ്പ് : തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച യുവാവിനെതിരേ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. ചെമ്പേരി സ്വദേശി രജീഷ് പോളിനെതിരേയാണ് കേസെടുത്തത്. മാതാപിതാക്കൾ തടവിൽ കഴിയുമ്പോൾ സംരക്ഷണം നൽകിയ ആളായിരുന്നു ഇയാൾ. പിലാത്തറയിലെ വാടകവീട്ടില്‍ വച്ച് ചെമ്പേരി സ്വദേശിയായ രജീഷ് പോള്‍ തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. 16-ാം വയസ്സില്‍ രാജേഷ്പോള് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു വലിയ വിവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു. വീട്ടില്‍ അക്കാലത്ത് നിരന്തരമായി ഉണ്ടായിരുന്ന പൊലീസ് റൈഡുകളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നേയും അനുജത്തിയേയും കാണാന്‍ സുഹൃത്തുക്കള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ കാണുന്നത്.
അതിനു ശേഷം അയാളെന്നെ തുടര്‍ച്ചയായി വിളിക്കുമായിരുന്നു. സ്കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ എല്ലാം അയാള്‍ വിളിച്ചന്വേഷിക്കുമായിരുന്നു. അക്കാലത്ത് എല്ലാ സ്കൂള്‍ അവധിക്കും രജീഷിന്റേയും അപര്‍ണയുടേയുമൊപ്പം അവരുടെ കണ്ണൂര്‍ പിലാത്തറയുലുള്ള വീട്ടില്‍ പോവുമായിരുന്നു. അടുത്ത വെക്കേഷനു അയാളുടെ അടുത്ത് പോയപ്പോള്‍ അയാള്‍ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫേസ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു അതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
പാലക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സംഭവം നടന്ന പരിയാരം സ്റ്റേഷന് പരിധിയിലെ പിലാത്തറയിലെ വാടകവീട്ടിലായതിനാലാല് ആ സ്റ്റേഷന് അതിര്‍ത്തിയായ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. പരിയാരത്ത് പുതുതായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ നാട്ടിലില്ലാത്തതിനാൽ കുട്ടി എത്തിയ ശേഷം മെഡിക്കൽ പരിശോധനക്ക് ശേഷമേ നടപടിയുണ്ടാവൂ എന്നാണ് സൂചന.
Discussion about this post