പിറവം: പിറവം പള്ളിയിൽ നടന്നത് പോലീസിന്റെ നാടകമായിരുന്നെന്ന് ഓർത്തഡോക്സ് വിഭാഗം. വിധി നടപ്പാക്കണമെന്നുണ്ടായിരുന്നെങ് കിൽ പോലീസിന് അതിന് കഴിയുമായിരുന്നു. പക്ഷെ ചൊവ്വാഴ്ച കേസ് കോടതിയിൽ വരുമ്പോൾ വിധി നടപ്പാക്കാൻ കഴിയില്ലെന്ന് ധരിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നും തോമസ് മാർ അത്തനാസിയോസ് പറഞ്ഞു.
അതേസമയം പള്ളിവിട്ടുകൊടുക്കില്ലെന്ന് യാക്കോബായ വിഭാഗം ആവർത്തിച്ചു വ്യക്തമാക്കി. വിശ്വാസികൾ നടത്തുന്ന പ്രതിരോധം കോടതിയലക്ഷ്യമല്ല. പള്ളിയിൽ പോലീസ് ഇടപെടേണ്ട സാഹചര്യമില്ല. കോടതി ആവശ്യപ്പെട്ടാൽ വീണ്ടും ചർച്ചയ്ക്കു യാക്കോബായ വിഭാഗം തയാറാണ്. യാക്കോബായ സഭയുടെ സംയമനം ബലഹീനതയായി കാണരുതെന്നും ബസേലിയോസ് തോമസ് പ്രഥമൻ കാതോലികബാവ മുന്നറിയിപ്പ് നൽകി.
സുപ്രീംകോടതി വിധി നടപ്പാക്കാൻ പോലീസ് സംഘം എത്തിയതോടെയാണ് പിറവം പള്ളിയിൽ പ്രതിഷേധം അരങ്ങേറിയത്. ശബരിമല വിഷയം പരിഗണിക്കവെ ഓർത്തഡോക്സ് സഭയ്ക്ക് പിറവം പള്ളി വിട്ടുകൊടുക്കണം എന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ മുൻകൈയെടുത്തില്ല എന്ന ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് പോലീസിന്റെ നീക്കം. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.
Discussion about this post