ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടത് സഖ്യം ബിജെപിയെ പരോക്ഷമായി സഹായിച്ചെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. കേന്ദ്ര കമ്മറ്റിക്ക് മുന്നോടിയായി ഇന്നലെ ഡല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എ.കെ.ജി. ഭവനില്‍ ചേര്‍ന്ന പിബി യോഗത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയത്. ഏഴ് പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി രാജസ്ഥാനില്‍ 28 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് രണ്ട് സീറ്റ് ലഭിച്ചിരുന്നു. നോട്ടക്ക് താഴെയായി 1.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെങ്കിലും പലയിടങ്ങളിലും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചത് ബിജെപിയെ പരോക്ഷമായി സഹായിച്ചെന്നാണ് സിപിഎം കണ്ടെത്തിയത്.
രാജസ്ഥാനില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സിപിഎമ്മിലെ കാരാട്ട് വിഭാഗം ബിജെപി അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നും നൂറ് കോടി രൂപ വാങ്ങിയതായി മുന്‍ സിപിഎം എംപിയും കോണ്‍ഗ്രസ് നേതാവുമായ അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. മൂന്ന് സീറ്റില്‍ ബിജെപിയുടെ വിജയത്തിന് ഇടയാക്കിയത് സിപിഎമ്മിന്റെ സ്ഥാനാനാര്ത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു. പിലിബംഗ മണ്ഡലത്തില്‍ 278 വോട്ടിനാണ് ബിജെപി ജയിച്ചത്. ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 2659 വോട്ടുകള്‍ ലഭിച്ചു. ഇതിനെ ഭാഗികമായെങ്കിലും ശരിവെക്കുന്നതാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിന് പിന്നാലെയാണ് സിപിഎമ്മിന്റെ വിലയിരുത്തലെന്നതും ശ്രദ്ധേയമാണ്.
തെലങ്കാനയില്‍ രൂപീകരിച്ച വിശാല ഇടത് സഖ്യം പാളിയതായും യോഗം വിലയിരുത്തി. സിപിഐ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ സിപിഎം പ്രാദേശിക കക്ഷികളെ ഉള്‍പ്പെടുത്തിയാണ് സഖ്യം രൂപീകരിച്ചത്. ഇവിടെ നോട്ടക്കും താഴെയായിരുന്നു സിപിഎമ്മും സിപിഐയും
Discussion about this post