ന്യൂഡല്‍ഹി: നടന് നസറുദ്ദീന്‍ ഷായുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി സഹോദരനും പണ്ഡിതനുമായ സയ്യിദ് റിസ്വാന് അഹമ്മദ്. മുസ്ലിങ്ങള്‍ സുരക്ഷിതരല്ലാത്തത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ മാത്രമാണെന്ന് അദ്ദേഹം ഓര്‍ഗനൈസറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നതോ ഇന്ത്യക്കാരനായി പെരുമറണമെന്ന് അവരോട് ആവശ്യപ്പെടുന്നതോ ന്യൂനപക്ഷങ്ങളുടെ പ്രവൃത്തികള്‍ക്ക് അവരെ ഉത്തരവാദികളാക്കുന്നതോ ആണ്
ഇപ്പോള്‍ അസഹിഷ്ണുതയായി അറിയപ്പെടുന്നത്. ഇത് അസഹിഷ്ണുക്കളായ മുസ്ലിങ്ങളുടെയും കപടമതേതര വാദികളുടെയും വ്യാജ പ്രചാരണം മാത്രമാണ്. നസറുദ്ദീന്‍ ഷായുടെ പ്രസ്താവന നിരുത്തരവാദപരവും വീണ്ടുവിചാരമില്ലാത്തുമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
1947ല്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ഇന്ത്യ മതേതര രാജ്യമായി നിലനില്‍ക്കാനാണ് എല്ലാ നേതാക്കളും ആവശ്യപ്പെട്ടത്. ഒരു ഹിന്ദുവും ഇതിനെ എതിര്‍ത്തില്ല. ലോകചരിത്രത്തില്‍ ഏതെങ്കിലുമൊരു വിശ്വാസ സമൂഹം ഇത്രത്തോളം സഹിഷ്ണുത പുലര്‍ത്തിയതിന് മറ്റ് ഉദാഹരണങ്ങളില്ല. മുസ്ലിങ്ങള്‍ ഇതിന് നല്കിയ പ്രത്യുപകാരം എന്തെന്നതാണ് ചോദ്യം. ദുഖത്തോടെ പറയട്ടെ ഒന്നുമില്ല. നെഹ്റുവിന്റെ കാലം മുതല്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയാണ് ചെയ്തത്.
ഉത്തരവാദപ്പെട്ട ന്യൂനപക്ഷം എന്ന നിലക്ക് ശ്രീരാമന് എവിടെ ജനിച്ചുവെന്നത് സംബന്ധിച്ച് തര്‍ക്കം അനാവശ്യമാണ്. ബാബറി മസ്ജിദിന് അടിയില്‍ മനുഷ്യ നിര്‍മ്മിതമായ കെട്ടിടം ഉണ്ടായിരുന്നതായി പുരാവസ്തു വിഭാഗം തെളിവുകളോടെ വ്യക്തമാക്കിയിട്ടുണ്ട്. എവിടെയാണ് രാമന് ജനിച്ചതെന്നും ക്ഷേത്രം നിര്‍മ്മിക്കേണ്ടതെന്നും ഹിന്ദുക്കള്‍ തീരുമാനിക്കട്ടെ. അവര്‍ക്ക് ഭൂമി വിട്ടു കൊടുക്കുന്നത് മുസ്ലിങ്ങളുടെ മനോഹര നിമിഷമായിരിക്കും. റിസ്വാന് അഹമ്മദ് വിശദീകരിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ വളരുന്ന തന്റെ കുട്ടികളെക്കുറിച്ചോര്‍ത്ത് തനിക്ക് ഭയാശങ്കയുണ്ടന്ന് നസറുദ്ദീന്‍ ഷാ പറഞ്ഞത് വിവാദമായിരുന്നു. പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ ഷാക്ക് പിന്തുണയുമായെത്തി. ഇമ്രാന് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.
Discussion about this post