തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികളെ മുറിപ്പെടുത്തി ആചാരലംഘനം നടത്തിയതിന് പിന്നാലെ അഗസ്ത്യാര്‍കൂടത്തെയും ലക്ഷ്യമിട്ട് ഇടത് സര്‍ക്കാര്‍. അഗസ്ത്യരുടെ തപോഭൂമിയായ അഗസ്ത്യാര്കൂടത്തെിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാരും സിപിഎമ്മും നീക്കം നടത്തുന്നത്. ഇന്നലെ മുതല്‍ ആരംഭിച്ച അഗസ്ത്യാര്‍കൂട തീര്‍ത്ഥാടന അനുമതിക്കായുള്ള ഓണ്‍ലൈന്‍ ബുക്കിംഗില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ത്രീകളും അപേക്ഷിച്ചതോടെ സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ഗോത്രവിഭാഗം രംഗത്തെത്തി.
അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നത് ആചാരമല്ലെന്നും, കെട്ടുകഥ മാത്രമെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചതാണ് വിധിക്ക് കാരണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാക്കള്‍ പറയുന്നു. അഗസ്ത്യാര്‍കൂടത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാന്‍ അനുവദിക്കില്ല. അഗസ്ത്യ സന്നിധിയും കലുഷിതമാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് മോഹന്‍ ത്രിവേണിയും അഗസ്ത്യാര്‍കൂടത്തിലെ മുഖ്യ പൂജാരി ഭഗവാന് കാണിയും പറഞ്ഞു. ശബരിമലയിലേതു പോലെ അഗസ്ത്യാര്‍കൂട സന്നിധിയും കലാപഭൂമിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നതെന്ന് ആദിവാസികള്‍ ചൂണ്ടിക്കാട്ടി.
ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ 14ന് മകരജ്യോതി തെളിയുന്നതോടെ മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനു പരിസമാപ്തിയാകും. അന്നാണ് അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പശ്ചിമഘട്ടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യരുടെ തപോഭൂമി. ഗോത്രാചാര പൂജകള്‍ അണുവിട തെറ്റാതെ പിന്തുടരുന്ന സന്നിധി.അതിരുമല വരെ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഗോത്രസമൂഹത്തിന് എതിര്‍പ്പില്ല. എന്നാല്‍ അഗസ്ത്യരുടെ പര്‍ണശാല കുടികൊള്ളുന്ന മലമുകളിലേക്ക് സ്ത്രീകളെ കയറ്റാന്‍ അനുവദിക്കില്ല. വനവാസി സ്ത്രീകളും ഇവിടേക്ക് പോകാറില്ല. അഗസ്ത്യാര്‍കൂട പ്രവേശനം ആവശ്യപ്പെട്ട് ചില അവിശ്വാസികളായ സ്ത്രീകള്‍ 2017 ലാണ് കോടതിയെ സമീപിച്ചത്. ശബരിമലയില്‍ മലയരയവിഭാഗത്തിന്റെ അവകാശത്തെക്കുറിച്ച് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ മുതലെടുപ്പ് മാത്രമായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഹിന്ദുക്കളെ ജാതീയമായി വിഭജിച്ച് ശബരിമല സമരം തകര്‍ക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം.
Discussion about this post