കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഹിന്ദു സ്ത്രീകളെ അപമാനിച്ച് മാസങ്ങളോളം പ്രതിഷേധം നേരിട്ട മാതൃഭൂമി ഇത്തവണ അവഹേളിച്ചത് എഴുത്തുകാരെയാണ്. കഥാമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കഥകള്‍ക്ക് പ്രഖ്യാപിച്ച സമ്മാനം നല്‍കാതെയാണ് എഴുത്തുകാരെ അപമാനിച്ചത്. രണ്ട് ലക്ഷം, ഒരു ലക്ഷം, 75,000 എന്നിങ്ങനെ സമ്മാനം നല്‍കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. രണ്ടായിരത്തിലേറെ കഥകളാണ് മത്സരത്തില്‍ മാതൃഭൂമിക്ക് ലഭിച്ചത്. മികച്ച പത്ത് കഥകള്‍ തെരഞ്ഞെടുത്തു.
കഥകള്‍ക്ക് നിലവാരമില്ലെന്നാണ് സമ്മാന വിതരണം ഇല്ലാത്തതിനെ ന്യായീകരിച്ച് ചീഫ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന് പറഞ്ഞത്. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന സാഹിത്യോത്സവത്തിലേക്ക് വിളിച്ചുവരുത്തി ഒരു മരച്ചുവട്ടില്‍ വെച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് ആദ്യ പത്തില്‍ ഉള്‍പ്പെട്ട കഥാകൃത്ത് ജിബിന്‍ കുര്യന് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും കാലംമുതലേ മരച്ചുവടുകള്‍ കലയുടെയും വിജ്ഞാനത്തെയും ഒക്കെ വിനിമയ സ്ഥാനമായിരുന്നു എന്നാണ് സുഭാഷ് ചന്ദ്രന് പറഞ്ഞത്. അവിടെ തന്നെ അപ്പുറത്ത് ഒരു വലിയ ഹാളില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തുന്നുണ്ടായിരുന്നു. മറ്റു വേദികളും സ്റ്റേജും കാണികളിരിക്കുന്നതുമായ രീതിയില്‍ സംവിധാനം ചെയ്തതും ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് മാത്രമാണ് ഈ ഉദാത്തമായ മരച്ചുവട് അദ്ദേഹം മാറ്റിവച്ചത്. ജിബിന്‍ വിശദീകരിച്ചു.
എഴുത്തിന്റെ പ്രചോദനം സമ്മാനത്തുകയാകരുതെന്നും കഥയെഴുത്ത് ഉദാസീനമായി ചെയ്തു തീര്‍ക്കേണ്ടതല്ലെന്നും അതിനു വേണ്ടി നൂറു ശതമാനം സമര്‍പ്പിക്കണമെന്നും വിധിപ്രസ്താവത്തില്‍ പറയുന്നതായി മത്സരാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വലിയ തുക സമ്മാനം പ്രഖ്യാപിച്ചത് മാതൃഭൂമി തന്നെയാണ്. എന്നിട്ട് ഈ വാദം പറയുന്നതില്‍ എന്ത് പ്രസക്തിയെന്നാണ് ചോദ്യമുയരുന്നത്. നിരവധി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കഥകള്‍ പിന്‍വലിക്കുന്നതായി വ്യക്തമാക്കി രംഗത്തുവന്നിട്ടുണ്ട്.
https://www.facebook.com/jibin.kurian.940/posts/1305635626244413
Discussion about this post