തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ അയ്യപ്പഭക്തി സമ്മേളനത്തില്‍ മാതാ അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കര്‍ എന്നിവവർ പങ്കെടുക്കുമെന്നു സൂചന. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്തസംഗമം ഹൈന്ദവ ആചാര്യന്മാര്, സന്യാസിമാര്‍, സമുദായനേതാക്കള്‍ തുടങ്ങിയവരുടെ സംഗമമാക്കാനാണ് കർമ്മ സമിതിയുടെ തീരുമാനം. തെക്കൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ നിന്നും മാത്രമുള്ള അയ്യപ്പ ഭക്തന്മാരെ എത്തിക്കാനാണ് ആലോചന. കേരളം മുഴുവനുള്ള അയ്യപ്പ ഭക്തന്മാർ എത്തിയാൽ പുത്തരിക്കണ്ടം മൈതാനം പോരാതെ വരുമെന്നുള്ളതിനാൽ തന്നെയാണ് ഈ തീരുമാനം.
വെള്ളിയാഴ്ച കര്മസമിതിനേതാക്കള് പൊലീസ് മേധാവിയെക്കണ്ട് ചര്‍ച്ച നടത്തി. 18-ന് നിശ്ചയിച്ചിരുന്ന സെക്രട്ടേറിയറ്റ് മാര്ച്ചിനുപകരം ഭക്തസംഗമം നടത്താന്‍ ആണ് ധാരണയായത്. ശബരിമലവിഷയം ദേശീയതലത്തില്‍ സജീവമാക്കിനിര്ത്താനാണ് കർമ്മ സമിതിയുടെ തീരുമാനം. എൻ എസ് എസിനെയും എസ് എൻ ഡി പിയെയും ഈ സംഗമത്തിലേക്ക് ക്ഷണിക്കാനാണ് തീരുമാനം. കൂടാതെ സുകുമാരൻ നായർ, വെള്ളാപ്പള്ളി നടേശൻ തുടങ്ങിയ നേതാക്കളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കും. മാര്‍ച്ച് ഉപേക്ഷിച്ച് സമിതി ശബരിമല യുവതീപ്രവേശത്തിലുള്ള പ്രതിഷേധത്തിന്റെ രൂപംമാറ്റുകയാണ്. ഇതിന്റെ ഭാഗമായാണ് ആചാര്യസംഗമം.
മകരവിളക്ക് ദിവസമായ തിങ്കളാഴ്ച വൈകീട്ട് വീടുകളിലും ക്ഷേത്രങ്ങളിലുമായി 18 കോടി ദീപംതെളിയിക്കുമെന്നും ശബരിമല കര്‍മ്മ സമിതി തീരുമാനമെടുത്തു കഴിഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇതിൽ പങ്കാളികളാകും.
Discussion about this post