അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മസ്ഥലത്ത് ബിജെപി സിറ്റിംഗ് എംഎല്‍എയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് മാധ്യമങ്ങൾ ഏറെ ചര്‍ച്ചയാക്കിയിരുന്നു. ഊന്ജാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഡോ. ആശ പട്ടേലാണ് അന്ന് വിജയിച്ചത്. എന്നാൽ ഇവിടെ നിന്ന് വരുന്ന വാർത്തകൾ ഇപ്പോൾ കോൺഗ്രസ്സിന് ശുഭകരമല്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് ആരോപിച്ച് ഡോക്ടർ ആശാ പട്ടേൽ എം എൽ എ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. കൂടാതെ പാര്‍ട്ടി അംഗത്വവും ആശ രാജിവച്ചിട്ടുണ്ട്.
ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്കു നല്കിയ രാജിക്കത്തില്‍ ആശ പട്ടേല്‍ കോൺഗ്രസിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. അതെ സമയം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കു സാന്പത്തിക സംവരണം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാരിന്റെ നടപടിയെ അവര്‍ പ്രശംസിച്ചു. ബിജെപിയുടെ പട്ടേല്‍ സമുദായ നേതാവ് എന്‍.എല്‍. പട്ടേലിനെ 19,385 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ആശ നിയമസഭയിലെത്തിയത്.
Discussion about this post