വിശ്വാസത്തിന്റെകവചം ധരിച്ചവന്
ശക്തനും സുരക്ഷിതനുമാണ്.’’
– രവീന്ദ്രനാഥ ടാഗോര്‍
വിശ്വാസത്തിന്റെും പ്രതീക്ഷയുടെയും പ്രാര്‍ഥനയുടെയും ശക്തികൊണ്ടു മാത്രം മഹാവ്യാധികളുടെയും വൈകല്യദുരന്തത്തിന്റെും സങ്കടങ്ങളോട് അടരാടി ജീവിച്ച മനുഷ്യന്റെകഥകള് എല്ലാ ഗ്രന്ഥങ്ങളും സചിത്രം വാഴ്ത്തപ്പെടുന്നു. മനുഷ്യജീവിതം കേവലം ആശ്വാസത്തിന്റെപ്രതീക്ഷയുടെ നിധികളുണ്ട്. ഏകവും സമൂഹവുമായ പ്രാര്‍ഥനയും ജീവിതത്തെ ശരിയായ വഴികളിലൂടെ നടത്തി സുരക്ഷിതരാക്കുന്നു. അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും ഒരു വിശ്വാസ പ്രമാണത്തെ മുറുകെപ്പിടിച്ചുകൊണ്ടാണ് മനുഷ്യന് ജീവിക്കുന്നത്. ഒരു വ്യക്തിയിലോ വസ്തുവിലോ ആശയത്തിലോ അവ സത്യം എന്നു കണ്ട് സ്വയം സമര്‍പ്പിക്കുന്ന അവസ്ഥയാകുന്നു വിശ്വാസം. സകല ചരാചരങ്ങളും ഉത്തമമായ സംരക്ഷണത്തിന് വിശ്വാസത്തില്‍ അര്‍പ്പിക്കുന്നു.
അമേരിക്കയിലെ ടെന്നിസി എന്ന സ്ഥലത്ത് ഒരു ദരിദ്ര നീഗ്രോ കുടുംബത്തിലാണ് വില്‍മ റൂഡോള്‍ഫ് ജനിച്ചത്. പൂര്‍ണ വളര്‍ച്ചയെത്താതെ പിറന്ന അവള്‍ക്ക് ജനിച്ചപ്പോള്‍ തന്നെ ന്യുമോണിയയും സ്കാര്‍ലെറ്റ് ഫീവറും ബാധിച്ചിരുന്നു. എങ്കിലും അവള് ഡോക്ടര്‍മാരുടെ പരിശ്രമത്താല്‍ രക്ഷപ്പെട്ട് നാലു വയസ്സുവരെ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. എന്നാല്‍, നാലാം വയസ്സിലെ കടുത്ത പനി അവള്‍ക്ക് സമ്മാനിച്ചത് പോളിയോ എന്ന മഹാരോഗമായിരുന്നു. മകള്‍ക്ക് പോളിയോ ആണെന്നറിഞ്ഞപ്പോള്‍ അവളുടെ അമ്മക്ക് അത് സഹിക്കാവുന്നതായിരുന്നില്ല. നാലുവയസ്സുവരെ തുള്ളിച്ചാടി നടന്ന തന്റെകുഞ്ഞിന് ഇനി എഴുന്നേറ്റ് നില്ക്കാന് പോലുമാവില്ലെന്ന സത്യം വളരെ വേദനയോടെയാണ് അവര്‍ കേട്ടുനിന്നത്. പക്ഷേ, ആ അമ്മ അത് തന്റെമകളില്നിന്നും മറച്ചുവെച്ചു. എന്നിട്ട് പറഞ്ഞു: ‘എന്റെപൊന്നുമോളെ, നിനക്ക് ഒരു കുഴപ്പവുമില്ല. ഒരു കുഞ്ഞസുഖം. കുറച്ചുനാള്‍ കിടന്നാല്‍ മാറുന്നത്. അത് കഴിഞ്ഞാല്‍ നിനക്ക് വേഗത്തില്‍ ഓടാനാവും. നീ പറയാറുള്ളതുപോലെ ഒരു വലിയ ഓട്ടക്കാരിയാകാന്‍ നിനക്ക് കഴിയും’. മനസ്സില്‍ നന്മയും സത്യവും കളങ്കവുമില്ലാത്ത ആ കുഞ്ഞ് അത് വിശ്വസിച്ചു. കിടക്കയില്‍നിന്നും എഴുന്നേല്ക്കാനാവാതെ ജനലിലൂടെ ആകാശത്തിന്റെഒരു ചതുരം മാത്രം കണ്ട അവള് സ്വപ്നങ്ങളില്‍ മനസ്സിനെ മേയാന്‍ വിട്ടു. ദിക്കറിയാത്ത ഒരുപാടിടങ്ങളിലൂടെ അവള് സ്വപ്നത്തില്‍ സഞ്ചരിച്ചു. ആ സ്വപ്നത്തിലാകെ അവള് ഒരു വലിയ ലോകമറിയുന്ന ഒരോട്ടക്കാരിയായിരുന്നു.
ജീവിതത്തിലൊരിക്കലും സാര്ഥകമാകാത്ത ഒരു സ്വപ്നമെന്ന വിശ്വാസത്തില്‍നിന്നും അഭൂതപൂര്‍വമായ ഒരു മാറ്റത്തിലേക്കുള്ള യാത്രയായിരുന്നു അത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍. ഒമ്പതാം വയസ്സില്‍ ആ അദ്ഭുതം സംഭവിച്ചു. അവള്, തന്നെയിത്രയും നാള് താങ്ങി നടത്തിയ ഊന്നുവടി ദൂരേക്ക് വലിച്ചെറിഞ്ഞ് നടക്കാന്‍ ശ്രമിച്ചു. കാലിടറി അവള് വീണു. വീണുകൊണ്ടേയിരുന്നു. അവള് നിരന്തരം ശ്രമിച്ചു. ഓരോ വീഴ്ചയിലും അവള് വാശിയോടെ പ്രതികരിച്ചു. ഓരോ വീഴ്ചയും അവള് നേട്ടങ്ങളുടെ ഉയരം സ്വപ്നം കണ്ടു. ക്രമേണ കഠിനമായ പരാജയങ്ങള്‍ അവളില്‍ നിന്നകന്നു. പതിനൊന്നാം വയസ്സില്‍ അവള് മെല്ലെമെല്ലെ ഓടാന്‍ തുടങ്ങി. പതിനാറു വയസ്സായപ്പോഴേക്കും അവള്‍ക്ക് അധികം വിഷമിക്കാതെ തന്നെ ഓടാമെന്ന വിശ്വാസമുണ്ടായി. ആ കാലത്ത് അവള് എഡ് ടെിമ്പിള് എന്ന ഒരു കോച്ചിനെക്കുറിച്ചറിഞ്ഞു. അവള് തന്‍െറ അടങ്ങാത്ത ആഗ്രഹം കോച്ചിനെ അറിയിച്ചു. അയാള്‍ അവളെ തന്്റ ശിഷ്യയാക്കി.
ദിവസം ആറു മണിക്കൂര്‍ നീണ്ടു പരിശീലനം. അതൊടുവില്‍ പതിനാറു മണിക്കൂര്‍ വരെ നീളുന്ന സ്ഥിതിയിലായി. കഠിനമായ പരിശീലനമുറകള്ക്കിടയിലും അവള് തളര്‍ന്നില്ല. ഇക്കാലത്ത് അവള് പല മത്സരങ്ങളിലും പങ്കെടുത്തിരുന്നു. ആദ്യമാദ്യം എങ്ങുമെത്താതെ പോയ വിജയങ്ങള്‍ പിന്നീട് അവളുടെ വഴിയില്‍ ചെറു സന്തോഷമേകിവന്നു. അവളുടെ കുഞ്ഞു സന്തോഷങ്ങളില്‍ അവള് കൂടുതല്‍ വിനയവതിയായി. എന്നിട്ടും അവള് തന്‍െറ പരിശീലനം അവസാനിപ്പിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞു. മാസങ്ങള്‍, വര്‍ഷങ്ങള്‍. ഒടുവില്‍ 1960ല്‍ റോം ഒളിമ്പിക്സിന്റെമത്സരവേദിയില് സ്റ്റാര്‍ട്ടിങ് പോയന്്റില് വെടിമുഴങ്ങി. പെട്ടെന്ന് കാണികളുടെ ശ്രദ്ധ ട്രാക്കിന്റെഒരു വശത്തുകൂടെ ഓടുന്ന ഒരു പെണ്കുട്ടിയിലേക്ക് തിരിഞ്ഞു. വളരെ വേഗത്തില്‍ ഫിനിഷിങ് പോയന്്റിലേക്ക് കുതിക്കുന്ന ഒരു പെണ്‍കുട്ടി. വില്‍മ റൂഡോള്‍ഫ്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ ഓട്ടക്കാരിയായ ജൂട്ട ഹെയനിനെ മറികടന്ന് വിജയത്തിലേക്ക് അതിവേഗത്തില്‍ കുതിക്കുന്നവള്‍. എല്ലാ കണ്ണുകളിലും അദ്ഭുതം വിരിയിച്ച് അവള് ഒന്നാമതായെത്തി. അവള്‍ക്കൊന്നും സംസാരിക്കാനായില്ല. അണമുറിയാത്ത കണ്ണുനീര് പ്രവാഹം. ലോകം ഒരു ഞെട്ടലോടെ അന്തംവിട്ടു നിന്നു. വില്മയുടെ കുതിപ്പ് അവിടെയും നിന്നില്ല. 200 മീറ്ററിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിക്കൊണ്ട്, ഒളിമ്പിക്സ് ചരിത്രത്തെ തന്നെ തിരുത്തിക്കൊണ്ടാണവള് കളിക്കളം വിട്ടത്.
അതൊരു വിശ്വാസമാണ്. ജീവിതത്തെ വളരെ പോസിറ്റിവ് ആയാണ് വില്‍മ സമീപിച്ചത്. അസാധ്യമെന്ന വാക്ക് അവളുടെ ജീവിതത്തിലുണ്ടായിരുന്നില്ല. അവളുടെ അമ്മ പറഞ്ഞ വാക്ക് അവള് പരിപൂര്‍ണമായി വിശ്വസിച്ചു. ഇത് വിശ്വാസത്തിന്റെശക്തിയാണ്. മനുഷ്യ ജീവിതം കഠിനമായ ഒരു യാത്രയും അലച്ചിലുമാകുന്നു. അവിടെ വിശ്വാസം എന്നത് എല്ലാം സാധ്യമാക്കുന്ന ഒന്നാകുന്നു. പ്രതീക്ഷകള്‍ കര്‍മനിരതമാക്കാനും സ്നേഹം സര്‍വവും സൗന്ദര്യമുള്ളതുമാക്കുന്നു. വിശ്വാസവും പ്രതീക്ഷയും സ്നേഹവും ഒന്നിലര്പ്പിക്കാന് കഴിയുന്നത് ജീവിതം സുഖകരവും സന്തോഷപ്രദവും ശാശ്വതമായ നിലനില്പ്പുള്ളതുമാക്കുന്നു. ജീവിത ചലനത്തിന്റെശക്തിയും ഇതുതന്നെയാകുന്നു. മഴ പെയ്യുമ്പോള്‍ സൂര്യനെ കാണുവാനാകുന്നില്ല. എങ്കിലും അത് സത്യമായും അവിടെയുണ്ട്. പ്രത്യക്ഷത്തില്‍ കാണുന്നില്ലെങ്കിലും വിശ്വാസത്തോടെ നമ്മള് മനസ്സില്‍ നിരൂപിച്ചാ ഏതൊരു കാര്യവും സാര്ഥകമാകുമെന്നതില് അവിശ്വസിക്കേണ്ടിവരുകയില്ല. ജീവിതത്തില്‍ വിജയിയായ ഏതൊരാള്‍ക്കും സങ്കടകരമായ ഒരു ഭൂതകാലമുണ്ടാവും എന്നതുപോലെ എല്ലാ ദുരന്തകഥകള്ക്കും വിജയകരമായ ഒരു പരിസമാപ്തിയും. ആയതിനാല്‍ സങ്കടങ്ങളില്‍ തളരാതിരിക്കുകയും അത് നമ്മുടെ വിശ്വാസത്തിലര്പ്പിക്കുകയും അതില്‍നിന്നും മോചനമേകാനുള്ള പ്രാര്‍ഥനയുമായി ജീവിക്കുകയുമാണുത്തമം. നമ്മുടെ ജീവിതചര്യകള്‍ തന്നെയാണ് നമ്മുടെ പ്രാര്‍ഥനയെന്നും നാം തിരിച്ചറിയുക.
സുരേഷ് ആർ നായർ
Discussion about this post