കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവ വേദിയില്‍ ബിന്ദുവും കനകദുര്‍ഗയും താരങ്ങളായി. മുഖ്യമന്ത്രി പിന്മാറിയതോടെ ഇവർക്കായിരുന്നു വേദിയിൽ താര മൂല്യം കൂടുതൽ. എന്നാൽ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുത്തവരിൽ ഭൂരിഭാഗവും തീവ്ര സംഘടനകളിലെ ആളുകളാണ്. ഇത് മുൻകൂട്ടി കണ്ടാണ് മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് വിട്ടു നിന്നത്. ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയുടെ സംഘാടകര്‍ പഴയ ചുംബന സമരക്കാരും കുറച്ച് സാംസ്കാരിക നായകന്മാരുമാണെന്ന് അഡ്വ. ജയശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
എന്നാല്‍ ഇന്ന് പൊലീസ് റിപ്പോര്‍ട്ട് വന്നതോടെയാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചത്.ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന പ്രഖ്യാപനവുമായി ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിക്ക് കൊച്ചി മറൈന്‍ഡ്രൈവിലാണ് തുടക്കം കുറിച്ചത്. ഹൈന്ദവ സംസ്കാരങ്ങളെയും ഹിന്ദു ദൈവങ്ങളെയും എല്ലായ്പ്പോഴും അധിക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയില്‍ 12 മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരാണെന്ന് കൊച്ചി റേഞ്ച് ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. അതേസമയം, ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്ന ദി കാസ്റ്റ്ലസ് കളക്ടീവ്, കോവന് സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്ക്കാരങ്ങളാണ് രണ്ടു ദിവസങ്ങളായി നടക്കുന്നത്. എന്നാൽ ഈ സംഘടനകൾ കൂടുതലും രാജ്യ താല്പര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളാണെന്നാണ് റിപ്പോർട്ട്.
ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സമാപന സമ്മേളനത്തിന് എത്താം എന്ന് ഉറപ്പ് നല്കിയരുന്ന മുഖ്യമന്ത്രി അവസാന നിമിഷം അതില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ പരിപാടിയുടെ പ്രവേശന കവാടത്തെ ചൊല്ലിയും സോഷ്യൽ മീഡിയയിൽ വിവാദം അരങ്ങേറുകയാണ്. സ്ത്രീ ലൈംഗിക അവയവത്തിന്റെ രൂപത്തിലാണ് കവാടം നിർമ്മിച്ചിരിക്കുന്നത്.
Discussion about this post